✍️ Subin suresh
മൂന്ന് പതിറ്റാണ്ട് നീണ്ട നിന്ന നിയമ പോരാട്ടങ്ങൾക്കൊടുവിൽ ആണ് ഇക്കഴിഞ്ഞ നവംബറിൽ പൊതു സ്വീകാര്യത ലഭിച്ച അയോധ്യ വിധി ചീഫ്‌ജസ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത് പൊതുമണ്ഡലത്തിൽ ഇന്ത്യൻ മതേതര മനസ്സുകൾ വിധിയെ സ്വീകരിച്ചത് സമവായം എന്ന നിലക്കാണ്. ഇന്ന് 11 മണിക്ക് പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതു പരിപാടി ഓടെ രാമക്ഷേത്ര മന്ദിരോത്ഘാടനം നടക്കുകയാണ്.
ഈ വിഷയത്തിൽ ഇന്നലെ ട്വിറ്ററിൽ അഭിപ്രായം രേഖപ്പെടുത്തിയ പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ വളച്ചൊടിക്കുകയാണ് ഇടതുപക്ഷ രാഷ്ട്രീയ വക്താക്കൾ ചെയ്തത്. പ്രിയങ്കയുടെ പരാമർശത്തെ അനവസരത്തിൽ പലതവണ വളച്ചൊടിക്കുന്നത് ഇന്നലെ പൊതു മണ്ഡലങ്ങളിൽ കണ്ടതാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മതേതരത്വത്തിന്റെ ക്ലാസ്സ് എടുക്കുന്നവർ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ പിന്നാമ്പുറങ്ങളിലേക്ക് പോകേണ്ടതാണ്.
വർഗ്ഗീയ സമരങ്ങൾ സമ്മാനിച്ച മുറിവുകളുടെ പ്രത്യാഘാതത്തിൽ ആണ് നമ്മുടെ രാജ്യം സ്വാതന്ത്ര്യതിന്റെ മുന്തിരിച്ചറുകൾ നുകർന്നത്. ഒരു വശത്ത് മുസ്ലീം ലീഗും ആർഎസ്എസ് ഉം വർഗീയതയെ ആളിക്കത്തിക്കുമ്പോൾ മതേതരത്വത്തിന്റെ പതാക വാഹകർ ആയതിന്റെ പേരിൽ ഇന്ത്യൻ തെരുവുകളിൽ ജീവൻ നഷ്ടമായത് കോൺഗ്രസ്സ് പ്രവർത്തകർക്ക് ആയിരുന്നു. അവരുടെ രക്തത്തിന്റെയും മാമ്സചീലുകളുടേയും ഗന്ധം ഉണ്ട് ഈ രാജ്യത്തിന്റെ ചരിത്രത്തിന്. ലോക രാജ്യങ്ങൾക്ക് മുന്നിൽ ഈ രാജ്യത്തിന്റെ പരിച്ഛേദം ആണ് മതേതരത്വം.
അന്ന് കോൺഗ്രസിന് വേണമെങ്കിൽ ഈ രാജ്യത്തെ മത ഭൂരിപക്ഷങ്ങൾ ഭരിക്കുന്നവരുടെ രാജ്യമാക്കി മാറ്റാമായിരുന്നു. പക്ഷേ പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ അവകാശികൾ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിക്കും അവകാശം ഉണ്ടായിരുന്നു.
ആ തെറ്റ് മൂലം ഏറ്റവും കൂടുതൽ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ നേരിട്ട രാഷ്ട്രീയ പ്രസ്ഥാനം കോൺഗ്രസ് ആണ് . അതാണ് പിന്നീട് ഹിന്ദുത്വ രാഷ്ട്രീയ ഉയർച്ചയ്ക്കും വർഗീയ ധ്രുവീകരണത്തിനും മൂലകാരണമായി മാറിയത് ബാബരി മസ്ജിദിന്ററെ തകർച്ചയാണ്.
തെറ്റായ രീതിയിലാണ് ഇന്നലെ പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയെ വളച്ചൊടിക്കപ്പെട്ടത് ബാബരി മസ്ജിദ് തകർക്കപ്പെട്ടത് തെറ്റാണ് അ തെറ്റ് ന്യായീകരിക്കുകയല്ല അവർ ചെയ്തത്.
ആരാണ് പ്രിയങ്കക്ക് മതേതരത്വത്തിന്റെ ക്ലാസ്സുകൾ എടുക്കുന്നത് പരോക്ഷമായി ഗാന്ധി ഘാതകൻമരെ ഇന്ത്യൻ പാർലമെൻറിലേക്ക് അയച്ച സഖാക്കൻമാർ ആണല്ലോ. 1956 മുതൽ കേരളത്തിലെ പൊതു തിരഞ്ഞെടുപ്പിൽ പല ജാതി വർഗീയ സങ്കുചിതമായ ചിന്തകൾക്ക് വിധേയമായി ഓരോ തിരഞ്ഞെടുപ്പിലും സ്ഥാനാർഥികളെ വിന്നിയസിച്ച പ്രസ്ഥാനമാണ് ഇടതുപക്ഷം.
എന്താണ് പ്രിയങ്ക ഗാന്ധിയുടെ നിലപാടിന്റെ പ്രസക്തി? മൂന്ന് പതിറ്റാണ്ട് നിലനിന്ന രാഷ്ട്രീയ നിയമ പോരാട്ടങ്ങളുടെ സമവായമാണല്ലോ അയോധ്യാവിധി അത്തരത്തിൽ ഒരു വിധിയെ രാഷ്ട്രീയ താൽപരൃയങ്ങൾക്ക് ഉപയോഗിക്കുന്ന സംഘപരിവാർ രാഷ്ട്രീയ അജണ്ടകൾക്ക് നേരെയുള്ള പോരാട്ടമാണ് അത്. പ്രിയങ്കയും അവരുടെ നിലപാടുകളും പൊതു മണ്ഡലങ്ങളിൽ എത്രയോ തവണ കണ്ടതാണ് നാം. ഇന്ത്യൻ യുവത്വം തെരുവുകളിലും കലാലയങ്ങളിലും ശൈത്യകാലത്തിന്റ്റെ കഠിനതയെപോലും വകവെക്കാതെ പൗരത്വനിയമത്തിനെതിരെ കത്തി ജ്വലിച്ചപ്പോൾ മുന്നിൽ നിന്ന് നയിക്കാൻ പ്രിയങ്ക ഉണ്ടായിരുന്നു.
നാം ഒരു കാലത്തും നേരിട്ടല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ, നമ്മുടെ യുവത്വം തെരുവോരങ്ങളിൽ തൊഴിലന്വേഷിച്ച് പിടഞ്ഞു വീഴുമ്പോൾ, സർക്കാരിൻറെ പൊതുഖജനാവ് കൊള്ളയടിക്കപ്പെടുന്നത് തുറന്നുകാട്ടപ്പെടുമ്പോൾ പൊതുസമൂഹത്തിനു മുന്നിൽ നിന്ന് ഓടിയൊളിക്കാനും ശ്രദ്ധ തിരിക്കാനുമുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കണം. പ്രിയങ്കയെയും അവരുടെ നിലപാടുകളും കാവി വൽക്കരിക്കുന്നത് വഴി സംഘപരിവാർ രാഷ്ട്രീയത്തിന് കുട പിടിക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത്.
ഓർക്കുക കടലാസിൽ മൂന്നു വർണ്ണങ്ങളും അശോക ചക്രവും ഉദ്ഘോഷിക്കുന്നത് മാത്രമല്ല നമ്മുടെ മതേതര നിലപാട്.
അവശേഷിക്കുന്നത് ഇന്ത്യയാണ് ഇവിടെ ഒരു മതേതര രാജ്യം ഉണ്ടായിരുന്നു എന്നല്ല പറയേണ്ടത് ഇനിയും ഉണ്ടാകും എന്നാണ്